Saturday, February 27, 2010

തെയ്യം



Friday, February 26, 2010

നിരാശാജനകമായ കുറ്റസമ്മതം

ഹരി പുരണ്ട ഡർബാറുകളിൽ
ഗസലുകളുടെ സ്വരധാരകൾ
പതഞ്ഞു പൊന്തുമ്പോൾ
എനിക്കുകാണാം,
വെളിച്ചം തെളിച്ചുകൊണ്ടൊരു മാലാഖ..

Monday, February 22, 2010

പുറംചൊറിയിലിന്റെ പുറമ്പോക്കുകൾ..

മൂസാക്കയുടെ കുറിപ്പാണ് ഈ പോസ്റ്റിനാധാരം. എന്നെ പരാമർശിച്ച് ഒരു പോസ്റ്റിടാൻ മെനക്കെട്ട അദ്ദേഹത്തിന് നന്ദി.

2006 ഡിസംബറിൽ കടന്നുവന്ന്‌, ആദ്യ ബ്ലോഗ് അജ്ഞതയാൽ നാമാവശേഷമാക്കി URL മറന്ന ഈ ബ്ലോഗെഴുത്തുകാരൻ പിന്നീട്‌ സജീവമായത്‌ 2007 ഫെബ്രുവരിയിലെ ഒരു തണുത്ത വെളുപ്പാൻകാലത്താണ്. ‘ബൂലോകത്തെ തിലകനാണോ സുനിൽ പണിക്കർ‘ എന്ന മൂസാക്കയുടെ പരമാർശം എന്നെ തെല്ലും വിഷമിപ്പിക്കുന്നില്ല. തിലകനും ഞാനും തമ്മിലെന്തു ബന്ധം..? 

Tuesday, February 16, 2010

ഓണക്കിനാവുകൾ-ചൊൽക്കവിത


നാടകക്കാരന്റെ ശബ്ദത്തിൽ ഈ കവിത കേൾക്കാം.

ഓണക്കിനാവുകൾ
വെയില്‍ മാഞ്ഞു മൌനം മടുപ്പാര്‍ന്നു
നെഞ്ചില്‍ കനത്തുനില്‍ക്കെ,
പിന്നില്‍ വന്നു നില്‍പ്പതെന്നോര്‍മ്മത്തടങ്ങളില്‍
‍ചിങ്ങമാസത്തിന്‍ ചൂടും വിചാരവും...

Sunday, February 14, 2010

ഞെട്ടിക്കുന്ന ഒരു ചൂടൻ വാർത്ത..!

മഹാകവി കാപ്പിലാന് ഈ വർഷത്തെ ബ്ലോരള 
ബ്ലോഹത്യ ബ്ലക്കാദമി ബ്ലവാർഡ്‌ ലഭിച്ചിരിക്കുന്നു...


























മഹാകവി കാപ്പിലാൻ പുരസ്കാരവും താങ്ങി ധീരനായി നിൽക്കുന്നു

2010 ലെ ബ്ലോരളാ ബ്ലോഹത്യ ബ്ലക്കാദമി ബ്ലവാര്‍ഡ്‌ മഹാകവി കാപ്പിലാന് ലഭിക്കും എന്ന് നേരത്തെ (ദു) സൂചനയുണ്ടായിരുന്നു. കാപ്പിലാന്റെ നാല് മണി പൂ പോലെ എന്ന കവിതയാണ് അവാർഡിനർഹമായ കൃതി.
ഇതാ ആ കവിത.. വായിക്കൂ.. അർ ർ ർ മാദിക്കൂ‍...!!

Sunday, February 07, 2010

അവസ്ഥാന്തരം















വലയ്ക്കിരുവശവും, അകവും പുറവുമെല്ലാം
ജലസമൃദ്ധം........!
അപ്പോൾപ്പിന്നെ അതൊരു തടവറയാകുന്നതെങ്ങനെ...?
ആദ്യമവനൊന്നു ശങ്കിച്ചുവെങ്കിലും
ചെകിളകുടഞ്ഞ്‌ ആശങ്കകൾ ചീറ്റിയെറിഞ്ഞു..
പുലർച്ചെ സ്വപ്നത്തിൽ കരയിലൊരു
കറിയടുപ്പ്‌ പുകഞ്ഞുവെന്നത്‌
വെറുമൊരു തോന്നലെന്നവൻ.................
വലയ്ക്കുള്ളിലെ കടലൊഴുക്കിൽ
തുടിച്ചുനീന്തിയും,
വലക്കണ്ണികളിൽ മുഖമുരസിയും
പുളഞ്ഞിളകുമ്പോൾ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവൻ മരണത്തോടടുക്കുകയാണ്,
ജീവിതത്തിൽ നിന്നകലുകയും..”
അബദ്ധസഞ്ചാരത്തിന്റെ അടിപ്പരപ്പിൽ
പല്ലിളിച്ച ജലസസ്യങ്ങൾക്ക്‌ കൊടുത്തു രണ്ട്‌ ഉമ്മ....
ശംഖിലൊളിച്ചുകളിച്ചും, സുല്ലിട്ടും
ആപത്തിന്റെ അന്ത്യവിധികളിലേയ്ക്കടുക്കുമ്പോൾ
ദയാരഹിതമായ ഒരു വാതിൽ.......
മരണത്തിന്റെ ദശാസന്ധിയിൽ
ഊണുമേശയിലൊടുവിലവന്
ആവി ഉയരുന്ന ഫിഷ്ഫ്രൈയായ്‌ മറുജന്മം......

(പഴയൊരു കവിത റീ പോസ്റ്റ്)

Tuesday, February 02, 2010